2011, മാർച്ച് 14, തിങ്കളാഴ്‌ച

കേമന്റെ നോവുകള്‍

കേമന്‍

സൂത്രങ്ങളൊന്നും
ഫലിയ്ക്കായ്കയായതില്‍
സൂക്തങ്ങള്‍ ചൊല്ലിഞാന്‍
കേമനായ് ഞെളിഞ്ഞിതാ ..


നോവുകള്‍

ആരാന്റെ നോവുകള്‍ ക്കാശ്വാസമേകിലും
ആരെന്റെ നോവുകള്‍
തീര്‍ക്കുമെന്നീശ്വരാ...

2011, മാർച്ച് 12, ശനിയാഴ്‌ച

അടയാളം

ഇന്നീ, ഉഷസ്സിലും
മദ്ധ്യാഹ്നശേഷം
സായന്തനത്തിലും
രാവിലും, പിന്നെ
പിറന്നിടുംപുലരിയിലും
ജീവനുണ്ടെന്ന-
ടയാളപ്പെടുത്തുക നാം...!

എത്രനേരമെന്നാര്‍ക്കറിയാം ....

സുഖമോയെന്നുചോദിപ്പതില്ല ഞാന്‍
എങ്കിലുമിടയ്ക്കൊന്നു കാണുവാന്‍
മടിയെന്തുസുഹൃത്തെ
മടുത്തുവോ എന്നെ,
അല്ലെങ്കിലെന്തുണ്ടു ഹേതു
ഈ വഴിത്താരയിലൊന്നു നില്ക്കാന്‍
എന്തെങ്കിലുമൊരുവാക്കു മിണ്ടുവാന്‍
എത്രകാലമി.താര്‍ക്കെത്രനേര-
മെന്നാര്‍ക്കറിയാം സഖേ...!

രാവൊഴിയുമിനിയും

ഇരുണ്ടൊരീരാവൊഴിയുമിനിയും

വരുമൊരുസൂര്യനങ്ങനെ,

യൊരുനാള്‍

ഉദയംകാണാതൊടുങ്ങുമീ

പ്രതീക്ഷയും...

ഇത്തിരി മാത്രകൂടി....

നേര്‍ത്തുനേര്‍ത്തു തീരുമീജീവിത
കാവ്യമന്തിയാവുംനേരത്തൊരു-
മരത്തിലായിരം ചില്ലകള്‍
ആയിരം അടരുകള്‍
ഇലകള്‍
തളിരുകള്‍
പഴുത്തുംമുഴുത്തും
ഞെട്ടൊടിഞ്ഞുമങ്ങനെ.
ഈശ്വരാ, താങ്ങുവാന്‍,
ഒരുതാങ്ങില്ലാനേര-
ത്തേകനോ ഞാന്‍....?
മരിയ്കാതിരിയ്ക്കാം
നമുക്കിത്തിരി മാത്രകൂടി....