2011 ഡിസംബർ 24, ശനിയാഴ്‌ച

സമതലങ്ങള്‍ ഉണ്ടാവുന്നത്

''കയറ്റം വയ്യെനിയ്ക്ക് ''
എന്നുരച്ചൊരാളുണ്ട്
''ഇറക്കവും വയ്യെന്ന് ''!
അതെന്തെന്റെയീശ്വരാ..!

വേള

ഇത്തിരി
നേരമതില്
ഇത്തിരി
നോവും
ചിരിയുമായ്
മറയുന്നിതാ നാം
നാളെ
ആരാരില്ലെന്നാര്ക്കറിയാം?
എന്നാകിലും
വേള
കൊത്തിക്കീറുവോരെത്ര
കുന്നായ്മകൂടുവോരെത്ര.....!
ഓര്ത്തിരിയ്ക്കാം
ഇത്തരി മാത്ര
അതമൃതാകിലും
അറുതിയാകിലും. !

പൂജ്യം

ഒന്നിനോടൊന്നു ചേര്ന്നാല് പൂജ്യന്

ഒന്നില്നിന്നൊന്നു ചോര്ന്നാല് പൂജ്യം!

മറ

നിഴലൊരു
ല്ലൊരു
കൂട്ടല്ലൊരു
കൂടല്ലൊരു

കുമിള

മാത്രം

വികൃതി

അറിയില്ലൊന്നുമീ
അവനിതന്
വികൃതിയും
ആരാര്ക്കു
മോക്ഷമെന്നാരു
ചൊല്ലാന്.?

ജനിതകം

ഓരോ ദിനാദ്യങ്ങളും
എന്നെ
ഓര്മ്മപ്പെടുത്താറുണ്ട്
ആത്മസമര്പ്പണത്തിനു
നേരമായി
എന്ന കാര്യം.
ഇന്ന്
ആരെയും നോവിയ്ക്കാതെ
കഴിയണം എന്ന്
മനസാ
പ്രാര്ഥിച്ചുകൊണ്ടാണ്
എന്റെ ദിവസം തുടങ്ങാറ്.
അന്തിചോക്കും
നേരമാവുമ്പോള്
ആത്മസാക്ഷാത്കാരത്തിന്
പത്രാസുപറയാന്
എന്തെങ്കിലും വേണമല്ലോ.
കാലനിശ്ചയമാവാം
രാത്രിമൂക്കുമ്പോള്
അരുതാനോവുകളുടെ
ചെല്ലപ്പെട്ടിയില്
കണ്ണീരിന്റെ
കടലിരമ്പും.
ഈശ്വരാ....!
ജീവിതത്തിന്റെ
ഗണിതശാസ്ത്രത്തില്
പാപത്തിന്റെ ജനിതകം
ഏതളവിലാണ് നീ
വിന്യസിയ്ക്കാറ് ..?

2011 ജൂലൈ 27, ബുധനാഴ്‌ച

തിരുത്തുംനേരം

തിരുത്തുമ്പോഴേ
എന്തും നന്നാവൂ.
അതിനാല്‍
നിന്റെ പിഴ
ഞാന്‍ ചൂണ്ടാം.
നിന്റെ വായന
എഴുത്ത്
ചിന്ത
ഒക്കെ മോശം.
വിവരക്കേട്.
അബദ്ധജടിലം.
ഇനിയെങ്കിലും
ഞാന്‍ പറയുമ്പോലെ
കേള്‍ക്കുക.
കുറ്റം മനസ്സിലാക്കി തരുമ്പോള്‍
തൂവല്‍ സ്പര്‍ശത്തിന്റെ
സുഖമുണ്ടാവില്ല
എന്നറിയുക.
തീമഴയാവും ചിലപ്പോള്‍.
നിനക്ക്
സഹിഷ്ണുത തീരെ ഇല്ല
ആ നേരത്ത്.
ഒരേ ഒരു കാര്യം
നീ ഓര്‍ത്താല്‍ മതി.
ഇതൊന്നും
എനിയ്ക്ക് ബാധകമല്ല.
ഞാന്‍
ദേവേന്ദ്രനും ഗജേന്ദ്രനും.
എന്റെ കയ്യിലെ ചൂണ്ടുവിരല്‍
നിനക്ക് നേര്‍ക്ക്‌ മാത്രമായിരിയ്ക്കാന്‍
മറ്റു വിരലുകള്‍
ഞാന്‍ ചുരണ്ടി മാറ്റിയിട്ടുണ്ട്....