2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

ഭാസ്കരേട്ടന്‍റെ കട

പലവട്ടം
കഴുകിയ
വലിയ കുപ്പിഗ്ലാസ്സില്‍
പകര്‍ന്നുതന്ന
മധുരനീരില്‍
നാരങ്ങ പിഴിഞ്ഞ്
ദിവ്യൌഷധം പോലെ
നുകരുമ്പോള്‍
ആ കുളിരൊഴുക്ക്
അകം
തണുപ്പിച്ച
നിമിഷമോര്‍ത്തു -
പരശ്ശതം പേരെ
*അമൃതൂട്ടിയ
ആ പെരുവിരലിനൊപ്പം
തേയുന്നത്
ഒരു
ജീവിതവും
ജാതകവും
കൈപുണ്യത്തിന്റെ
നറുവീര്യവുമൊക്കെയായിരുന്നു
ഒപ്പം, കോഴിക്കോടന്‍ പെരുമയുടെ
ചീന്തോലയും...

-------------------------------------------------------------------------------------------------
*കോഴിക്കോടിനു ഭാസ്കരേട്ടന്റെ സര്‍ബത്തിന്റെ രുചിയുണ്ടായിരുന്നു, ഒരു കാലത്ത്.
ഓവര്‍ബ്രിഡ്ജിനു താഴെ, നിരനിരയായി, ഒത്തിരിപ്പെരുണ്ടാവും,
ആ കടക്കുമുമ്പില്‍ എപ്പൊഴും.
ഇപ്പോള്‍ മക്കളാണ് ...അതേ 'രുചിയോടെ'..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ