2011, ഡിസംബർ 24, ശനിയാഴ്‌ച

ജനിതകം

ഓരോ ദിനാദ്യങ്ങളും
എന്നെ
ഓര്മ്മപ്പെടുത്താറുണ്ട്
ആത്മസമര്പ്പണത്തിനു
നേരമായി
എന്ന കാര്യം.
ഇന്ന്
ആരെയും നോവിയ്ക്കാതെ
കഴിയണം എന്ന്
മനസാ
പ്രാര്ഥിച്ചുകൊണ്ടാണ്
എന്റെ ദിവസം തുടങ്ങാറ്.
അന്തിചോക്കും
നേരമാവുമ്പോള്
ആത്മസാക്ഷാത്കാരത്തിന്
പത്രാസുപറയാന്
എന്തെങ്കിലും വേണമല്ലോ.
കാലനിശ്ചയമാവാം
രാത്രിമൂക്കുമ്പോള്
അരുതാനോവുകളുടെ
ചെല്ലപ്പെട്ടിയില്
കണ്ണീരിന്റെ
കടലിരമ്പും.
ഈശ്വരാ....!
ജീവിതത്തിന്റെ
ഗണിതശാസ്ത്രത്തില്
പാപത്തിന്റെ ജനിതകം
ഏതളവിലാണ് നീ
വിന്യസിയ്ക്കാറ് ..?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ