
ഗംഗപോലെ, ഗംഗാതീര്‍ത്ഥം പോലെ
==============================
ചില ഈശ്വരാനുഗ്രഹങ്ങളെ
ഇഹത്തിലെ അപൂര്‍വഭാഗ്യങ്ങളായി
തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്യാറുണ്ട്, നാം.
പുണ്യം വാരിക്കോരിച്ചൊരിയുന്ന ദിവ്യാമൃതങ്ങളാണവ.
സങ്കടകാലങ്ങളില്‍ ശാന്തപ്രകൃതങ്ങളായി
ആശ്വസദീപം തെളിയിക്കുന്ന അവതാരങ്ങളാണവ.
ഞെട്ടറ്റ പ്രതീക്ഷയുടെ അറ്റംപിടിച്ച്
ആയുസ്സിന്റെ അനങ്ങാവേരുറപ്പിച്ചുതരുന്ന
ശീതച്ചാമരങ്ങളാണവ.
വരുന്നതും വളരുന്നതും പാകപ്പെടുന്നതും
വികസിച്ചു പരിണമിക്കുന്നതും,
ഒടുവില്‍ പരമസായൂജ്യത്തിന്റെ കൈവല്യവുമായി
വിടപറയുന്നതും ഇത്തരക്കാര്‍ക്കുമാത്രം കഴിയുന്നതത്രെ.
==============================
ചില ഈശ്വരാനുഗ്രഹങ്ങളെ
ഇഹത്തിലെ അപൂര്‍വഭാഗ്യങ്ങളായി
തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്യാറുണ്ട്, നാം.
പുണ്യം വാരിക്കോരിച്ചൊരിയുന്ന ദിവ്യാമൃതങ്ങളാണവ.
സങ്കടകാലങ്ങളില്‍ ശാന്തപ്രകൃതങ്ങളായി
ആശ്വസദീപം തെളിയിക്കുന്ന അവതാരങ്ങളാണവ.
ഞെട്ടറ്റ പ്രതീക്ഷയുടെ അറ്റംപിടിച്ച്
ആയുസ്സിന്റെ അനങ്ങാവേരുറപ്പിച്ചുതരുന്ന
ശീതച്ചാമരങ്ങളാണവ.
വരുന്നതും വളരുന്നതും പാകപ്പെടുന്നതും
വികസിച്ചു പരിണമിക്കുന്നതും,
ഒടുവില്‍ പരമസായൂജ്യത്തിന്റെ കൈവല്യവുമായി
വിടപറയുന്നതും ഇത്തരക്കാര്‍ക്കുമാത്രം കഴിയുന്നതത്രെ.
പിന്നിട്ട ജീവപഥങ്ങളില്‍
ഓരോ ചുവടും ഞാനീ പ്രപഞ്ചത്തിലെ
കോടാനുകോടി ജീവാണുക്കളില്‍
ഒന്നുമാത്രമെന്ന എളിമയോടെ ഒരാള്‍ ജീവിക്കുമ്പോള്‍
അത് ലാളിത്യത്തിലൂന്നിയ മഹത്വം തന്നെയാണ്.
ആ ജനുസ്സില്‍ പെട്ട ഒരു ധന്യാത്മാവാണ് ഡോ.വി പി ഗംഗാധരന്‍
എന്ന വലിയ മനുഷ്യന്‍.
ഒരു സിദ്ധി ഒരാളുടെ മാത്രം സിദ്ധിയാകുന്നത്
ഭഗവാന്റെ കാരുണ്യസ്പര്‍ശം കൊണ്ടാണ്.
ഡോ.ഗംഗാധരന്‍ ഈശ്വരസ്പര്‍ശമേറ്റയാളാണ്.
ഒരു സാധാരണ മനുഷ്യന്റെ ബാല്യത്തില്‍നിന്നും
മഹാരോഗചികിത്സകന്റെ ജാതകപുണ്യത്തിലേക്ക്
തുറന്നുവെച്ചതാണ്
ഈയാളുടെ കര്‍മജാലകം.
ഏതു കഠിനമായ ആതുരാവസ്ഥയിലും
യാഥാര്‍ത്യമാകുന്നപ്രതീക്ഷയുടെ ജ്വാലയായി ഇദ്ദേഹം മാറാറുണ്ട്.
അതുകൊണ്ട് തന്നെ എത്ര പെരുമ്പറ കൊട്ടിഘോഷിച്ചാലും
തീരാത്ത പെരുമയുടെ കഥയുണ്ട്, ഈ സാധാരണ മനുഷ്യന്.
പൂര്‍ണ വിരാമമായെന്ന് ഉറപ്പിച്ചു
തന്നെ ആശ്രയിക്കുന്ന ഒട്ടുമുക്കാലിനും
അതിശയത്തിന്റെ ജീവതീര്‍ത്ഥം തളിച്ചു
ഗംഗാശുദ്ധി വരുത്തുന്ന
ഈ മഹാത്മാവിന്റെ വൈഭവത്തിനു മുമ്പില്‍
ആരും നമസ്കരിച്ചുപോവും മനസ്സുകൊണ്ടെങ്കിലും...
വൈകുമ്പോള്‍,
തീര്‍ത്തും വൈകുമ്പോള്‍ പോലും,
തീരെ കൈവിട്ടുപോകാതെ
കുറച്ചുകൂടി ചെയ്തുതീര്‍ക്കാനുണ്ടെന്ന
പ്രതീക്ഷയോടെ
ഏറെ മുന്നോട്ടു കൈപിടിച്ചുനടത്തുന്ന
കൌതുകം നമുക്കിവിടെ കാണാം.
കെ. എസ്. അനിയന്റെ 'ജീവിതമെന്ന അത്ഭുതം'
എന്ന ഒരൊറ്റ പുസ്തകം മതി ഡോ.വി. പി.ഗംഗാധരന്‍ എന്ന നന്‍മ തൊട്ടറിയാന്‍.
മുന്‍ കുറിപ്പിലായി
'കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍
ഒരു പുരുഷായുസ്സിന് ഉള്‍ക്കൊള്ളാവുന്നതിലേറെ
അനുഭവങ്ങള്‍ ഞാന്‍ അനുഭവിച്ചറിഞ്ഞു.
എത്രയോ ജീവിതങ്ങള്‍
എന്റെ കൈകളിലൂടെ കടന്നുപോയി.
അതില്‍ പലതും എന്റെ ജീവിതത്തിന്റെ
ഭാഗമായി മാറിയിരിക്കുന്നു' എന്നദ്ദേഹം പറയുന്നു.
അതെ. ഡോക്ടര്‍ ഗംഗാധരന്‍
ജീവിതമെന്ന അത്ഭുതത്തിനുമപ്പുറത്താണ്.
ജീവിതത്തില്‍ നമ്മളൊക്കെ മറന്നുപോകുന്ന ഒന്നുണ്ട്.
ഇന്നിലേക്ക് എത്തപ്പെട്ട വഴി.
എത്തിക്കഴിഞ്ഞ ദൂരത്തിനപ്പുറത്തു പിന്നിട്ടുകഴിഞ്ഞ വഴികളെത്ര
എന്ന സാമാന്യചിന്ത വിസ്മരിക്കുമ്പോള്‍
അത് മൃഗാവേശം കൊണ്ട്
മൃതിയെ പുല്‍കുന്ന രീതിയാണ്.
എന്നാല്‍ എല്ലാമുണ്ടായിട്ടും
ഒന്നുമില്ലായ്മയില്‍ നിന്നാണ്
ഞാനും ജീവിതം തുടങ്ങിയതെന്ന വരി കുറിച്ചിടുക വഴി
ജീവിതം കരുപ്പിടിപ്പിക്കുന്നതിന്‍റെ സുഖംതേടുകയായിരുന്നു
ഈ ചികിത്സകന്‍.
ഡെല്‍ഹിയിലും അടയാറിലും ജീവിതത്തിന്റെ നേരുകള്‍
തന്റെ മനസ്സിനെ പൊള്ളിച്ച കഥകള്‍ പറയുമ്പോള്‍
ഏതു ജനിതകശാസ്ത്രത്തിലാണ്
നമുക്ക് കര്‍മ്മത്തിന്റെ രാസമാറ്റം തരംതിരിക്കാനാവുക?
ഗംഗ പോലോഴുകുന്ന ആ ജീവവാഹിനിക്ക് മുമ്പില്‍ ഏറെ പ്രയാസമനുഭവിച്ച്
ഞാനുമെത്തി, എന്‍റെ പ്രിയപ്പെട്ട ചിലരെയും കൊണ്ട്.
അന്ന്, ആദ്യകാഴ്ച്ചയുടെ തിരിവെട്ടത്തിലേ
വായിച്ചെടുത്തതാണ് ആ മനസ്സിന്റെ സുകൃതാംശം.
ഒരു മിഴി കൊണ്ട് ഒരു ജീവദര്‍ശനം
പകര്‍ന്നുതരാനാകുമെങ്കില്‍ അതാണ് ഡോക്ടര്‍ ഗംഗാധരന്‍.
അവിടെ നിഷ്പ്രഭമാകുന്നത്
നമ്മുടെ കാഴ്ചപ്പാടുകളിലെ പാപാവേശങ്ങളാണ്.
അവിടെ ശുദ്ധമാക്കപ്പെടുന്നത്
നമ്മുടെ സ്വഭാവമാലിന്യങ്ങളുടെ ഒഴിയാപ്പേറുകളാണ്.
അവിടെ തൊട്ടുണര്‍ത്തപ്പെടുന്നത്
വരാനിരിക്കുന്ന സല്‍ക്കര്‍മങ്ങളുടെ പ്രതീക്ഷാമുകുളങ്ങളാണ്.
നമ്മള്‍ നിര്‍ത്തിയേടത്തു നിന്നും
ഒരുപാട് തുടരുന്നതാണ് ആ കൈപുണ്യം.
നമ്മള്‍ ഒരുങ്ങാത്തിടത്തുനിന്നും
ഏറെ ഒരുക്കങ്ങളിലേക്ക് എത്തിപ്പെടാനുള്ള
പ്രേരണയാണ് ആ സാന്നിധ്യം.
നമ്മള്‍ മറന്നുപോയ ജീവിതത്തിന്റെ
ഊഷ്മളാദികളും ജീവപ്രഭകളുമൊക്കെ
കൈകളില്‍ തിരികെ വെച്ചുതരുന്ന
വരപ്രസാദം തന്നെയാണ് ആ ജന്മം.
നമ്മുടെ ജീവിതം എത്ര നിസ്സാരമാണെന്ന തിരിച്ചറിവ്
നമുക്കില്ലാതെ പോകുന്നു എന്നത്
നമ്മെ വേദനിപ്പിക്കണം.
ഏതു തിരക്കിനിടയിലും വിടരുന്ന ഈ ഡോക്ടറുടെ ഒരു ചിരി മതി
സൌഹൃദത്തിന്റെ നിലാവായി, സ്നേഹമായി, വറ്റാത്ത വികാരമായി
തന്നെ ആശ്രയിച്ചെത്തുന്ന എണ്ണമറ്റ ജനമനസ്സുകളിലേക്ക്
ആഴ്ന്നിറങ്ങാന്‍.
നൂറുക്കണക്കിനാളുകള്‍ ക്ഷമയോടെ കാത്തിരിക്കുന്ന
ഒ.പി യായാലും പൂര്‍ണ്ണത്രയീശന്റെ സന്നിധിയിലെ
വീടിന്റെ പൂമുഖമായാലും
വഴിയിലോ ചടങ്ങിലോ ആയാല്‍ പോലും
ഈ മനുഷ്യനു പൊയ്മുഖങ്ങളില്ല.
ഈശ്വരാനുഗ്രഹം കൊണ്ട് സുകൃതം പെയ്തിറങ്ങിയ
ഈ പ്രിയ ചികിത്സകന്റെ അമ്മയുടെ നന്മയാവാം,
വരദാനം പോലെ ശുദ്ധമനസ്സുള്ള ഒങ്കോളജിയിലെ തന്നെ
ജീവിതയാത്രയിലെ തണലായി കൂടെക്കിട്ടിയതും.
നാലക്ഷരം പഠിച്ചാല്‍ കൊമ്പുമുളക്കുന്നവര്‍ക്കിടയില്‍
ഞാനീ ലോകത്തൊന്നുമല്ല,
എനിക്കെന്റെ രോഗികളും ബന്ധുക്കളും ജീവിതത്തിന്റെ ഭാഗമാണ്
എന്ന് നമ്മെ അനുഭവിപ്പിക്കുന്ന ഒരാള്‍ ആശ്ചര്യമല്ലാതെ മറ്റെന്താണ് സംവദിക്കുക?
ഈ പ്രിയ ചികിത്സകന്റെ അമ്മയുടെ നന്മയാവാം,
വരദാനം പോലെ ശുദ്ധമനസ്സുള്ള ഒങ്കോളജിയിലെ തന്നെ
ജീവിതയാത്രയിലെ തണലായി കൂടെക്കിട്ടിയതും.
നാലക്ഷരം പഠിച്ചാല്‍ കൊമ്പുമുളക്കുന്നവര്‍ക്കിടയില്‍
ഞാനീ ലോകത്തൊന്നുമല്ല,
എനിക്കെന്റെ രോഗികളും ബന്ധുക്കളും ജീവിതത്തിന്റെ ഭാഗമാണ്
എന്ന് നമ്മെ അനുഭവിപ്പിക്കുന്ന ഒരാള്‍ ആശ്ചര്യമല്ലാതെ മറ്റെന്താണ് സംവദിക്കുക?
കാലാനുക്രമങ്ങളിലൂടെ ഊളിയിട്ടുനടക്കുമ്പോള്‍
നാം കാണാതെ പോവുന്ന ചിലതുണ്ട്- വേരുകള്‍.
ഒന്ന്, ഒന്നില്‍നിന്നു കൊളുത്തിയെടുക്കപ്പെട്ടതാണ്
എന്ന നിഗമനം നമ്മെ നയിക്കണം
സ്വായത്തമാക്കാനാവാത്ത ചില ഇഷ്ടങ്ങളെങ്കിലും
നമ്മെ നിയന്ത്രിക്കേണ്ടതുണ്ട്.
നടന്നകാര്യങ്ങളുടെ ശാസ്ത്രീയത അളന്നെടുത്തല്ല
ഒരാളുടെ ജീവിതത്തിന്റെ ഗതി കുറിക്കേണ്ടത്.
വരാനിരിക്കുന്ന ഭ്രമാവസ്ഥകളെ
സങ്കടങ്ങള്‍ക്കതീതമായി ജീവിതപ്പെരുക്കങ്ങളാക്കി മാറ്റാന്‍
നാം ശീലിച്ചേ പറ്റൂ.
അതിനു വഴിയറിയണം.
നമ്മുടെ ഗതിയറിയണം.
ഈടുറ്റ ബന്ധങ്ങളുടെ ഉള്ളറിയണം.
അതാണ് ചരിത്രം. അതേ ചരിത്രമാവൂ.
ലോകസഞ്ചാരത്തിനു അവസാന തീരമെന്നൊന്നില്ല.
ഈ തീരങ്ങളിലെവിടെയും,
എപ്പൊഴും നാം അവസാനിക്കാമെന്ന ശരിയെങ്കിലും
മറക്കാതിരിക്കാം,നമുക്ക്. ഇതു ബുദ്ധിഭ്രമംവരാത്ത
ആര്‍ക്കും ബോധിക്കുന്ന യുക്തിഭദ്രമായ
ഒരു ചിന്താധാര തന്നെയാണ്. സംശയം വേണ്ട.
കാരണം, കര്‍മം കൊണ്ടും ജന്മം കൊണ്ടും
ഒരായുസ്സ് നല്ലതിന് വേണ്ടിമാത്രം ചിലവിടുന്ന
ജാതകം വായിക്കുമ്പോള്‍ മനസ്സിന് അപഭ്രംശം അസാദ്ധ്യമാകുന്നു.
നമ്മുടെ ഡോക്ടര്‍ ഒരേ സമയം
ഒരു നല്ല അക്ഷരസ്നേഹിയും എഴുത്തുകാരനും കൂടിയാണ്.
ഇദ്ദേഹത്തിന്റെ ആരോഗ്യ, മനശ്ശാസ്ത്രക്കുറിപ്പുകള്‍
ഇപ്പോഴും വായനാലോകത്തിന് അറിവും പൊരുളും പകരുന്നു.
നമ്മിലെ രോഗഗ്രസ്ഥമായ വര്‍ണാന്ധതകളെയും
പാപക്കറകളെയും ഒരുപോലെ ശുദ്ധീകരിച്ചെടുക്കുന്ന
ആ ദിവ്യത്വത്തിനുമുമ്പില്‍
മനസ്സുകൊണ്ട് ഒരുനൂറുവട്ടം കുമ്പിട്ട് കൊണ്ട് പറയട്ടെ,
ഒരിക്കലും തളരാതെ മൃതസഞ്ജീവനിയായി
എത്രയോ കാതം സ്വച്ഛന്ദമായി മുന്നോട്ടു കുതിക്കട്ടെ...
ഒരേ സമയം ഗംഗയായും ഗംഗാതീര്‍ഥവുമായങ്ങനെ...!
ഒരു നല്ല അക്ഷരസ്നേഹിയും എഴുത്തുകാരനും കൂടിയാണ്.
ഇദ്ദേഹത്തിന്റെ ആരോഗ്യ, മനശ്ശാസ്ത്രക്കുറിപ്പുകള്‍
ഇപ്പോഴും വായനാലോകത്തിന് അറിവും പൊരുളും പകരുന്നു.
നമ്മിലെ രോഗഗ്രസ്ഥമായ വര്‍ണാന്ധതകളെയും
പാപക്കറകളെയും ഒരുപോലെ ശുദ്ധീകരിച്ചെടുക്കുന്ന
ആ ദിവ്യത്വത്തിനുമുമ്പില്‍
മനസ്സുകൊണ്ട് ഒരുനൂറുവട്ടം കുമ്പിട്ട് കൊണ്ട് പറയട്ടെ,
ഒരിക്കലും തളരാതെ മൃതസഞ്ജീവനിയായി
എത്രയോ കാതം സ്വച്ഛന്ദമായി മുന്നോട്ടു കുതിക്കട്ടെ...
ഒരേ സമയം ഗംഗയായും ഗംഗാതീര്‍ഥവുമായങ്ങനെ...!
(നമുക്കുചുറ്റുമുള്ള നല്ലവരെക്കുറിച്ചു ഞാന്‍ എഴുതുന്ന കുറിപ്പുകളില്‍ നിന്ന് - അര്‍ബുദരോഗ ചികിത്സാരംഗത്ത് ഇന്ത്യയിലെതന്നെ പ്രശസ്തനായ ആളാണ് എറണാകുളത്തെ ഡോ.വി പി ഗംഗാധരന്‍. അടുത്തറിഞ്ഞ ആ സ്നേഹത്തെക്കുറിച്ച് ....)
നടന്നകാര്യങ്ങളുടെ ശാസ്ത്രീയത അളന്നെടുത്തല്ല
മറുപടിഇല്ലാതാക്കൂഒരാളുടെ ജീവിതത്തിന്റെ ഗതി കുറിക്കേണ്ടത്.
വരാനിരിക്കുന്ന ഭ്രമാവസ്ഥകളെ
സങ്കടങ്ങള്‍ക്കതീതമായി ജീവിതപ്പെരുക്കങ്ങളാക്കി മാറ്റാന്‍
നാം ശീലിച്ചേ പറ്റൂ.
അതിനു വഴിയറിയണം.
നമ്മുടെ ഗതിയറിയണം.
ഈടുറ്റ ബന്ധങ്ങളുടെ ഉള്ളറിയണം.
അതാണ് ചരിത്രം. അതേ ചരിത്രമാവൂ...ഇഷ്ടമായി ....ഒരു പാട് ....നല്ല മനസ്സുകളെ നമ്മള്‍ പ്രോത്സാഹിപ്പിക്കണം .....ഡോക്ടറെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കണം എന്ന് തോന്നി തുടങ്ങുന്നു ....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി